Tuesday, February 16, 2016

ഓറഞ്ചു മരം

ജീവിതത്തിൽ  മനുഷ്യപരിവേഷം വിട്ടു മറ്റെന്തെങ്കിലും ആയി മാറുവാൻ അല്പനേരത്തേക്കെങ്കിലും നമുക്ക് സാധിക്കുമായിരുന്നെങ്കിൽ.....

എന്റെ ആഗ്രഹം ഒരു ഓറഞ്ച് മരമായി മാറുവാനാണ്.

ഓറഞ്ചു പഴങ്ങളെ അത്രമേൽ സ്നേഹിക്കുന്ന എന്റെ പ്രിയർക്കു ധാരാളം ഓറഞ്ചു പഴങ്ങൾ സമ്മാനമായി നല്കുവാൻ സാധിക്കുമല്ലോ!!

ഓറഞ്ചു മരം വളരെ  പരിശുദ്ധമാവാം..

അതുകൊണ്ടാണല്ലോ നന്മയുടെ ആ ചെറു വൃക്ഷം ആരെയും മോഹിപ്പിക്കുന്ന തരത്തിൽ  മനോഹരമായതും, മധുരമേറുന്നതുമായ ആ അമൂല്യമായ കനികൾ സമ്മാനിക്കുന്നത്......

മൃദുൽ മധു

Thursday, February 4, 2016

ഭാരതം മരിക്കുകയാണോ?

രാഷ്ട്രീയം രാഷ്ട്രതന്ത്രവുമായി യാതൊരു ബന്ധവുമില്ലാത്ത നിലയിൽ അധ:പ്പതിക്കുകയാണോ ?

രാഷ്ട്രത്തിന്റെ നിലനില്പ്പിനെക്കാൾ ഉപരി സ്വയം നിലനില്ക്കനാണോ പലരും ശ്രമിക്കുന്നത് ?

വർണ, വർഗ്ഗ, ജാതി, മത വിഭ്രാന്തികൾ പെരുകിയിരിക്കുന്നു.

മനുഷ്യർ പല തരങ്ങളായി ചിത്രീകരിക്കപ്പെട്ടും, ജീവിച്ചുകൊണ്ടും ഇരിക്കുന്നു.

ആരാണ് ഇതൊക്കെ ചൂഷണം ചെയ്തു ആത്മസായൂജ്യം പൂകുന്നത് ?

പുറത്തു ഇറങ്ങാൻ തന്നെ ഭയപ്പാട് തോന്നുന്നു.

മനുഷ്യനായി മരിക്കാൻ പോലും പറ്റാത്ത സാമൂഹിക മൂല്യങ്ങളുടെ അരാജകത്വം സംജാതമായിരിക്കുന്നു.

ഭാരതം മരിക്കുകയാണോ?

മൃദുൽ

Wednesday, January 27, 2016

നരകവാതിൽ വഴി..

നാണം പിടഞ്ഞു മരിച്ചു പോയ്‌ നിങ്ങളിനി  നരകവാതിൽ വഴി ഉള്ളു കടക്കുക...

നീളൻ വഴി താണ്ടി ഈർച്ചവാൾ ധ്വനി പോലെ
താളത്തിലടിവെച്ചു നീങ്ങുക വേഗം..

ഭൂമിയിലെ സ്വർഗങ്ങൾ നിങ്ങൾക്കു തന്നിരുന്നൊരു നാളും നിങ്ങളതിൽ നന്ദി കാണിച്ചില്ല....

അപരാധമാണെന്നറിഞ്ഞിട്ടും കൂരിരുൾ മറവിൽ നീ മ്ലേച്ചതകൾ കൊടികുത്തി വാഴ്ത്തി...

വ്യഭിചാരമതിലേറെ ത്തെരുക്കൂത്തിൻ അഭിമാനഭാജനം ആയി വിളങ്ങി നീ...

അതുമൂലം നിന്നോമൽ പിഞ്ചുകിടാങ്ങൾ തൻ അടിനാഭി അപരന്നു മേച്ചിൽപ്പുറങ്ങളായ്‌...

ഇനിയില്ല തരുവാനില്ലൊരു മാപ്പു നിനക്കായി നിൻ വിധി നരകത്തിൻ തീക്കാട് തന്നെ....

അധികാര മോഹങ്ങൾ സിരകളിൽ ചേർത്തു നീ.. നിന്റെ മദമാർന്ന കേളികളിലാർപ്പിട്ടു ജീവിച്ചു...

ലജ്ജയുടെ കേവലസ്മരണ തൻ  നാളമണഞ്ഞു പോയ്‌.....
നിങ്ങളിനി നരകവാതിൽ വഴി ഉള്ളു കടക്കുക...

മൃദുൽ

വൃക്ഷ ദാഹം

ഇനിയും കൊഴിക്കാൻ എന്നിൽ ഇലകളില്ല.. എന്റെ ചില്ലകൾ വാടിക്കരിഞ്ഞുപോയി..

ഇനിയും തളിർക്കാത്ത... പുഷ്പങ്ങൾ വിരിയാത്ത.. സുഗന്ധം പരത്താത്ത ഗതികെട്ട കാലമാണ് എന്റെ ഭാവി...

നാണം കുണുങ്ങിക്കുലുങ്ങികൊണ്ടൊരു നാളിൽ കമിതാക്കളൊരുപാട് വന്നിരുന്നെൻ ചാരെ....

സുകുമാര ചപലതകൾ, പ്രണയത്തിൻ രസകലകൾ കണ്ടിട്ടു കൺപൊത്തി കാവലായ് നിന്നിരുന്നു....

പുഷ്പങ്ങൾ കൊണ്ടു ഞാൻ പൂമെത്ത തീർത്തവർക്കൊരുപാട് തണലേകി നിന്നതാണ്....

ഒരുതുള്ളി വെള്ളത്തിനായി ഞാൻ കേഴുന്നു.... തരുവാനില്ലൊരു നാളും ജീവന്റെ ജലമെനിക്കൊരു പ്രണയദാഹിയും....

മൃദുൽ

കടലാസ്സുകളും ജീവിതവും

കടലാസുകളും നമ്മുടെ ജീവിതവും തമ്മിൽ അഭേദ്യമായ ഒരു ബന്ധമാണ് ഉള്ളത്. ഒരു കുട്ടി ജനിക്കുമ്പോൾ തന്നെ പലവിധ കടലാസുകൾ ഒപ്പിടണം. അവന്റെ ഓരോ വളർച്ചയുടെ ഘട്ടങ്ങളിലും ആവർത്തിച്ചു കൊണ്ടിരിക്കുന്ന കടലാസ് ബന്ധനങ്ങൾ. പഠനത്തിൽ, തൊഴിലിൽ, വിവാഹത്തിൽ, ഒരു മനുഷ്യനാണെന്നു ബോധ്യപ്പെടുത്തുന്നതിനുപോലും കടലാസുകളുടെ രേഖകൾ നിർബന്ധം.. വ്യക്തിത്വം തിരിച്ചറിയാൻ തുടങ്ങി സമസ്ത മേഖലകളിലും കടലാസ്സുകൾ. വിവിധ തരം രേഖകൾ, രസീതുകൾ, പണവും കടലാസ് തന്നെ.  സത്യത്തിൽ ഈ കടലാസ് രേഖകൾ കൊണ്ട് നമ്മൾ എന്താണ് നേടുന്നത് ? ഇവ  ഇല്ലായിരുന്നെങ്കിൽ എന്തായേനെ ?

ഓർമകളിലൂടെ.......

നിറം മങ്ങാത്ത തുടിപ്പുള്ള ഒരുപാട് ഓർമ്മകൾ ഉണ്ട് എന്റെ മനസ്സിൽ. താന്താങ്ങളുടെ ബാല്യകാലങ്ങളെപ്പറ്റി എല്ലാവർക്കും ഉണ്ടാവും വളരെ മനോഹരവും സുഗന്ധം ഏറിയതുമായ ആ ഓർമകൾ. ഒരിക്കലും ഇനി നമ്മളെ അങ്ങോട്ട്‌ കൊണ്ടു പോവാനാവില്ല ഒരു ശക്തിക്കും. പക്ഷെ നമുക്ക് ഓർമകളിലൂടെ സഞ്ചരിക്കാം ആ നന്മ നിറഞ്ഞ, നിഷ്കളങ ബാല്യത്തിലേക്ക്.